കൊല്ലത്ത് സിപിഎമ്മും ആര്‍എസ്‌പിയും തമ്മിലുള്ള പോര് രൂക്ഷം
കൊല്ലം: തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടും കൊല്ലത്ത് സിപിഎമ്മും ആര്‍എസ്‌പിയും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. മന്ത്രിമാരായ തോമസ് ഐസക്കും കെ.ടി. ജലീലും ന്യൂനപക്ഷ മേഖലകളില്‍ മതസ്പർധ വളര്‍ത്തുന്ന രീതിയില്‍ തനിക്കെതിരെ പ്രചാരണം നടത്തിയെന്ന ഗുരുതര ആരോപണവുമായി എന്‍.കെ. പ്രേമചന്ദ്രന്‍ രംഗത്തെത്തി.
പ്രചാരണവും വ്യക്തിഹത്യയും നടത്തിയതു പ്രേമചന്ദ്രനാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.എന്‍. ബാലഗോപാലും തിരിച്ചടിച്ചു. ദേശീയതലത്തില്‍ ഇടതു കൂട്ടായ്മയുടെ ഭാഗമായ ആര്‍എസ്‌പിയും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലമാണു കൊല്ലം. വിജയിക്കേണ്ടത് ഇരുപാര്‍ട്ടികളുടെ അഭിമാന പ്രശ്നവും. വീറുംവാശിയും നിറഞ്ഞ പ്രചാരണത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവിഭാഗവും കളം നിറഞ്ഞു കളിക്കുകയായിരുന്നു.