കിഫ്ബി മസാല ബോണ്ട് നിക്ഷേപം സ്വീകരിച്ചതിൽ വൻ അഴിമതി

കൊച്ചി: സംസ്ഥാനത്തു മസാല ബോണ്ട് നിക്ഷേപം സ്വീകരിച്ചതിൽ വൻ അഴിമതിയെന്നു  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  2150 കോടി രൂപയുടെ മസാല ബോണ്ടുകളാണ് കിഫ്ബി വിറ്റഴിച്ചത് എന്നാണു സര്‍ക്കാര്‍ വിശദീകരിക്കുന്നത് . മസാല ബോണ്ടുകള്‍ ലിസ്റ്റ് ചെയ്തത് സിംഗപ്പൂരിലും കാനഡയിലുമാണ്. ഇത് ഭൂരിപക്ഷം വാങ്ങിയത് എസ്.എന്‍.സി ലാവലിനില്‍ 20 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള സി.ഡി.പി.ക്യു എന്ന ആഗോള നിക്ഷേപ സ്ഥാപനമാണ്. ഇതെങ്ങനെ സംഭവിച്ചെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

എൽഡിഎഫ് ഭരണത്തിൽ വരുമ്പോഴൊക്കെ എസ്‌എൻസി ലാവലിനുമായി ബന്ധപ്പെട്ട കമ്പനികൾ സംസ്ഥാനത്തു പല രൂപത്തിൽ പ്രത്യക്ഷപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു. ഒപ്പം മസാല ബോണ്ടുകൾ വാങ്ങിയ മറ്റു കമ്പനികൾ ഏതൊക്കെയെന്നു സർക്കാർ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *