പതിനാറ് സീറ്റിലും സിപിഎം മത്സരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കും. തിരുവനന്തപുരത്തു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. കോട്ടയം സീറ്റ് സിപിഎം എടുക്കും. സിപിഐ ഒഴികെയുള്ള ഘടകക്ഷികള്‍ക്ക് സീറ്റില്ല. സീറ്റ് വേണമെന്ന ജനതാദളിന്റെ ആവശ്യം തള്ളി. സതീഷ് ചന്ദ്രന്‍ കാസര്‍ഗോഡ് സ്ഥാനാര്‍ത്ഥിയായേക്കും. ആറ്റിങ്ങലില്‍ എ സമ്പത്ത്, ഇടുക്കിയില്‍ ജായ്‌സ് ജോര്‍ജ്, ആലത്തൂര്‍ പി കെ ബിജു, പാലക്കാട് എം ബി രാജേഷ്, കണ്ണൂര്‍ പി കെ ശ്രീമതി. എറണാകുളത്ത് ഇന്നസെന്റ് എന്നിവരെയയുമാണ് പാര്‍ട്ടി പരിഗണിക്കുന്നുത്.
നാളെ പാർലമെന്റ് മണ്ഡലം കമ്മിറ്റികൾ ചേർന്ന് സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോർട്ട് ചെയ്യും. ഈ ചർച്ചകളുടെ കൂടി അടിസ്ഥാനത്തിൽ സംസ്ഥാന സമിതിയാകും സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകുക. കഴിഞ്ഞ തവണ സി പി എം മത്സരിച്ചത് 15 സീറ്റിലാണ് . സി പിഐ നാലിടത്തും. ജനതാദൾ എസ് സ്ഥാനാർത്ഥിയായി മാത്യു ടി തോമസ് കോട്ടയത്തും മത്സരിച്ചു.