ഇന്ത്യ–പാക്ക് ബന്ധം ഏറ്റവും മോശം സ്ഥിതിയില്‍
ന്യൂഡൽഹി ∙ ഇന്ത്യ–പാക്ക് ബന്ധം സമീപകാലത്തെ ഏറ്റവും മോശം സ്ഥിതിയില്‍. ഭീകര പരിശീലന ക്യാംപ് തകര്‍ത്തതിനെ അതിര്‍ത്തി കടന്നുള്ള ആക്രമണമായാണ് ഇസ്‌ലാമാബാദ് ചിത്രീകരിക്കുന്നത്. തുറന്ന യുദ്ധത്തിലേക്ക് പോകാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെങ്കിലും പുല്‍വാമ ആക്രമണവും തിരിച്ചടിയും കശ്മീര്‍ പ്രശ്നം കൂടുതല്‍ വഷളാക്കുമെന്നു നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി കടന്നെത്തിയെന്നു പാക്കിസ്ഥാനാണ് ആദ്യം സ്ഥിരീകരിച്ചത് എന്നതുതന്നെ സംഭവിച്ചതു ചെറുതല്ല എന്നു വ്യക്തമാക്കി. സാധാരണ ഗതിയില്‍ ആക്രമണങ്ങള്‍ നടന്നാലും നിഷേധിക്കാറുള്ള ഇസ്‌ലാമാബാദ് അടികിട്ടിയെന്ന് ഏറ്റുപറഞ്ഞു.അതിര്‍ത്തിയില്‍ വെടിവയ്പും പ്രകോപനങ്ങളും ഉണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ വഷളായതു പുല്‍വാമ ആക്രമണത്തോടെയാണ്. ഘട്ടംഘട്ടമായായിരുന്നു ഇന്ത്യന്‍ നീക്കങ്ങള്‍.