വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്‍സില്‍ ജലീലിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം : വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ എസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെ പോലീസ് ചോദ്യം ചെയ്തു. തിരുവനന്തപുരം കന്റോണ്‍മെന്റ് എ സി പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂര്‍ നീണ്ടു.

ജൂലൈ ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും എസ് എസ് എല്‍ സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും അന്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുമായി തനിക്ക് ബന്ധമില്ലെന്നും അത് താന്‍ നിര്‍മിച്ചതല്ലെന്നുമാണ് പോലീസിന് അന്‍സില്‍ മൊഴി നല്‍കിയതെന്നാണ് വിവരം.

ഇന്ന് രാവിലെ അഭിഭാഷകനൊപ്പമാണ് അന്‍സില്‍ ജലീല്‍ ചോദ്യം ചെയ്യലിന് വിധേയനാകാനെത്തിയത്. കേസില്‍ 14 ദിവസത്തേക്ക് അന്‍സിലിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഇന്ന് തന്നെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ പോലീസ് അന്‍സിലിനെ വിട്ടയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *