രാജ്യാന്തര ചലച്ചിത്ര മേള: ബിറം ഉള്‍പ്പടെ 13 ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദര്‍ശനം

യുദ്ധത്തില്‍ തകര്‍ന്ന ഗ്രാമത്തിലേക്ക് സ്വന്തം വീട് തേടി പോകുന്ന പെണ്‍കുട്ടിയുടെ കഥപറയുന്ന ഇസ്രയേല്‍ ചിത്രം ബിറം , ഹംഗേറിയന്‍ സംവിധായകന്‍ ജാബിര്‍ ബെനോ ബര്‍നയിയുടെ സനോസ് റിസ്‌ക്‌സ് ആന്‍ഡ് സൈഡ് എഫക്ട്‌സ് എന്നീ ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദര്‍ശനം രാജ്യാന്തര ചലച്ചിത്ര മേളയില്‍.കാമില്ലേ ക്ലാവേല്‍ ആണ് ബിറത്തിന്റെ സംവിധായിക.

ആസ്സാമീസ് ചിത്രം അനൂര്‍ , ബംഗാളി ചിത്രം ശേഷ് പാത എന്നിവ ഉള്‍പ്പടെ 13 ചിത്രങ്ങളാണ് മേളയില്‍ ആദ്യ പ്രദര്‍ശനത്തിനെത്തുന്നത്. മൊഞ്ജുള്‍ ബറുവയാണ് റിട്ട.അധ്യാപികയുടെ ഒറ്റപ്പെട്ട ജീവിതം പ്രമേയമാക്കിയ ചിത്രത്തിന്റെ സംവിധായിക . അനുരാധാ ശര്‍മ്മ പൂജാരിയുടെ ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് .

മലയാളത്തില്‍നിന്നും എട്ടു ചിത്രങ്ങളാണ് ആദ്യ പ്രദര്‍ശനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത് . ലിജോ ജോസ് പെല്ലിശ്ശേരിയിടെ നന്‍ പകല്‍ നേരത്ത് മയക്കം, സനല്‍ കുമാര്‍ ശശിധരന്‍ ചിത്രം ‘വഴക്ക്’, സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ‘ആണ്’ , നവാഗത സംവിധായകരായ തമാര്‍ കെ വി സംവിധാനം ചെയ്ത ആയിരത്തിയൊന്നു നുണകള്‍, അമല്‍ പ്രാസി ചിത്രം ബാക്കി വന്നവര്‍, പ്രതീഷ് പ്രസാദ് ചിത്രം നോര്‍മല്‍, അരവിന്ദ്. എച്ച് സംവിധാനം ചെയ്ത ഗ്രേറ്റ് ഡിപ്രഷന്‍ , സതീഷ് ബാബുസേനന്‍ സന്തോഷ് ബാബു സേനന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ‘ഭാര്യയും ഭര്‍ത്താവും മരിച്ച മക്കളും’ എന്നിവയുടെയും ലോകത്തിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.

Leave a Reply

Your email address will not be published. Required fields are marked *