കോയമ്പത്തൂര്‍ സ്‌ഫോടനം: എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി : ഞായറാഴ്ച കോയമ്പത്തൂരിലുണ്ടായ സ്‌ഫോടനത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ ഐ എക്ക് അനുമതി നല്‍കിയിരുന്നു. സ്‌ഫോടനത്തിന് ഐഎസുമായി ബന്ധമുണ്ടെന്നും ഭീകരാക്രമണമാണ് നടന്നതെന്നും സംശയിക്കുന്ന സാഹചര്യത്തിലാണ് കേസന്വേഷണം എന്‍ ഐ ഏറ്റെടുക്കുന്നത് .

ദീപാവലിയുടെ തലേദിവസം, ഞായറാഴ്ചയാണ് കോയമ്പത്തൂരില്‍ ഒരു ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ട കാറില്‍ സ്‌ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 29കാരനായ എന്‍ജിനീയറിംഗ് ബിരുദധാരി ജമീഷ മുബീന്‍ ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 2019ല്‍ എന്‍ ഐ എ ചോദ്യം ചെയ്തയാളാണ് മുബീന്‍.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാളെ ഇന്നലെയും അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് 2019ല്‍ ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *