രാജ്യത്ത് എട്ട് കോടിയോളം ആളുകളുടെ ഉപജീവന മാര്‍ഗം പശുക്കളാണെന്ന് മറക്കരുതെന്ന് പ്രധാനമന്ത്രി

വാരാണസി: പശുക്കളെക്കുറിച്ച് സംസാരിക്കുന്നത് ചിലര്‍ എന്തോ കുറ്റം പോലെയാണ് കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

വാരാണസി മണ്ഡലത്തില്‍ 870 കോടിയോളം ചെലവുവരുന്ന 22 പദ്ധതികളുടെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങളെ സംബന്ധിച്ച് പശു മാതാവാണ്. രാജ്യത്തെ ക്ഷീരോത്പാദന മേഖലയെ വികസിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രധാന കര്‍മ്മ പരിപാടികളില്‍ ഒന്നാണെന്നും മോദി പറഞ്ഞു.

പശുക്കളേയും എരുമകളേയും കളിയാക്കുകയും അവരെക്കുറിച്ച് തശ പറയുകയും ചെയ്യുന്നവര്‍ രാജ്യത്ത് എട്ട് കോടിയോളം ആളുകളുടെ ഉപജീവന മാര്‍ഗം പശുക്കളാണെന്ന് മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം.കഴിഞ്ഞ ആറ്, ഏഴ് വര്‍ഷകാലയളവില്‍ രാജ്യത്ത് ക്ഷീരോത്പാദന മേഖലയില്‍ 45 ശതമാനത്തോളം വളര്‍ച്ച നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ക്ഷീരോത്പന്നങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പോലും വലിയ വിപണിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *