യാത്രാമൊഴിയേകി ജന്മനാട്‌; പ്രദീപിന്റെ ഭൗതിക ശരീരം കുടുംബ വീട്ടിലെത്തിച്ചു

ന്യൂഡല്‍ഹി: പുത്തൂര്‍ ഹൈസ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം പ്രദീപിന്റെ ഭൗതിക ശരീരം കുടുംബ വീട്ടിലെത്തിച്ചു.

പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പ്രത്യേകം ക്രമീകരിച്ച സൈനിക വാഹനത്തിലാണ് ഭൗതിക ശരീരം എത്തിച്ചത്. പൊതുജനങ്ങള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

ധീര സൈനികന് യാത്രമൊഴി നല്‍കാന്‍ വലിയ ജനാവലി വീടിന് ചുറ്റും തടിച്ച് കൂടിയിട്ടുണ്ട്. പൊതുദര്‍ശനത്തിന് വച്ച പുത്തൂര്‍ സ്‌കൂളിലും നിരവധിപേര്‍ എത്തിയിരുന്നു.

2004ലാണ് പ്രദീപ് വ്യോമസേനയുടെ ഭാഗമായത്. കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തിലായിരുന്നു പ്രദീപ് സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിംഗ്ടണില്‍ ജൂനിയര്‍ കേഡറ്റ് ഓഫീസര്‍മാരുടെ സെമിനാറില്‍ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത് യാത്ര തിരിച്ചത്. ഇതിനായി സുലൂര്‍ വ്യോമത്താവളത്തില്‍ നിന്നും അദ്ദേഹത്തെ അനുഗമിച്ച സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു പ്രദീപ്.

Leave a Reply

Your email address will not be published. Required fields are marked *