മധ്യപ്രദേശില്‍ ഇവിഎം സൂക്ഷിപ്പു കേന്ദ്രങ്ങളില്‍ എത്താന്‍ വൈകി; കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസ്‌

ഭോപ്പാല്‍:  ഭോപ്പാലിലെ ഖുറായി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം) സൂക്ഷിപ്പു കേന്ദ്രങ്ങളില്‍ എത്താന്‍ വൈകിയതിനെ ചൊല്ലി മധ്യപ്രദേശില്‍ വിവാദം.  ബുധനാഴ്ച നടന്ന വോട്ടെടുപ്പിനു ശേഷം 48 മണിക്കൂര്‍ കഴിഞ്ഞാണു മെഷീനുകള്‍ സൂക്ഷിപ്പു കേന്ദ്രങ്ങളില്‍ എത്തിച്ചത്.

ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിങ്ങിന്റെ മണ്ഡലത്തിലാണു കൃത്രിമം നടന്നിരിക്കുന്നത്. പോളിങ്ങിനുശേഷം വോട്ടിങ് മെഷീനുകള്‍ ഭുപേന്ദ്രയുടെ ഉടമസ്ഥതിയില്‍ ഉള്ള ഹോട്ടലിലേക്കു കൊണ്ടുപോയി. നമ്പര്‍ പ്ലേറ്റ് പോലുമില്ലാത്ത വാഹനത്തിലാണ് ഇവ കൊണ്ടുപോയത്. ബിജെപിയുടെ വിജയത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഗൂഢാലോചനയാണോ ഇതെന്നു കോണ്‍ഗ്രസ് ചോദിച്ചു. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിഎം സൂക്ഷിപ്പു കേന്ദ്രത്തിനു മുന്‍പില്‍ പ്രതിഷേധം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *