മത്സ്യതൊഴിലാളി ക്ഷേമനിധി ഫണ്ട് തിരിമറി : രണ്ടു പേര്‍ക്കു തടവും പിഴയും

തിരുവനന്തപുരം : മത്സ്യതൊഴിലാളികളുടെ ക്ഷേമനിധി ഫണ്ടില്‍ തിരിമറി നടത്തിയ കേസില്‍ രണ്ടു പേര്‍ക്കു തടവും പിഴയും. അഴീക്കല്‍ ഫിഷറീസ് മുന്‍ സബ് ഇന്‍സ്പെക്ടര്‍ വിദ്യാധരന്‍, അഴീക്കല്‍ പുത്തന്‍പറമ്പില്‍ വീട്ടില്‍ വി. സുരേഷ് എന്നിവരെയാണു രണ്ടു വര്‍ഷം വീതം തടവിനും 20,000 രൂപ വീതം പിഴ അടയ്ക്കാനും വിജിലന്‍സ് കോടതി ഉത്തരവിട്ടത്. കേസിലെ രണ്ടാം പ്രതി അഴീക്കല്‍ പഞ്ചായത്തു മുന്‍ പ്രസിഡന്റ് സോളമന്‍ നെറ്റോയെ കോടതി വിട്ടയച്ചു.


1995-96,1998-99 എന്നീ രണ്ടു ഘട്ടങ്ങളിലായി ഭവന രഹിതരായ മത്സ്യതൊഴിലാളികള്‍ക്കായി നടപ്പക്കിയ ഭവന വായ്പ പദ്ധതി പ്രകാരം സുരേഷിനു രണ്ടു പ്രാവശ്യം പണം നല്‍കി സര്‍ക്കാരിനു 35,000 രൂപ നഷ്ടം വരുത്തിയെന്നാണു വിജിലന്‍സ് കേസ്. പ്രതികള്‍ക്കു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു

Leave a Reply

Your email address will not be published. Required fields are marked *