ഐഎസ്‌ആര്‍ഒ ഗൂഡാലോചന കേസ് : സിബിഐ തന്നെ അന്വേഷിച്ച്‌ കണ്ടെത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഐഎസ്‌ആര്‍ഒ ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് നമ്ബി നാരായണനെതിരായ അന്വേഷണം ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്ന് സുപ്രീംകോടതി. അതെ സമയം ഗൂഡാലോചനക്ക് പിന്നിലെ വസ്തുത സിബിഐ തന്നെ അന്വേഷിച്ച്‌ കണ്ടെത്തണമെന്ന് കോടതി ഉത്തരവിട്ടു.

” കേസ് സിബിഐക്ക് സ്വതന്ത്രമായി അന്വേഷിക്കാം. എന്നാല്‍ കേസില്‍ ഗൂഡാലോചന നടന്നോ എന്നത് സിബിഐ തന്നെ കണ്ടെത്തണം. ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകരുത് പ്രോസിക്യൂഷന്‍ നടപടികള്‍. ജസ്റ്റിസ് ജയിന്‍ സമിതിയെ നിയോഗിച്ചത് കോടതിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ വേണ്ടി മാത്രമാണ് .” ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇതോടൊപ്പം ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടും അതിന്മേലുള്ള അന്വേഷണ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്ബി നാരായണന്‍ നല്‍കിയ അപേക്ഷിയിലാണ് ജസ്റ്റിസ് ജയിന്‍ സമിതിയെ സുപ്രീംകോടതി നിയോഗിച്ചതും അന്വേഷണം സിബിഐക്ക് വിട്ടതും.

ഇതിനിടെ ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ രണ്ട് പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്ബി എസ് ദുര്‍ഗാദത്ത് എന്നിവര്‍ക്കാണ് രണ്ടാഴ്ച ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ 50 000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി .

 

Leave a Reply

Your email address will not be published. Required fields are marked *