മത വികാരത്തേക്കാള്‍ വലുത് ജീവിക്കാനുള്ള അവകാശം: സുപ്രീംകോടതി

ന്യൂഡല്‍ഹി: മത വികാരത്തേക്കാള്‍ വലുത് ജീവിക്കാനുള്ള അവകാശമെന്ന് നീരീക്ഷിച്ച്‌ സുപ്രിംകോടതി. മഹാമാരികാലത്ത് പ്രതീകാത്മക കന്‍വര്‍ യാത്രയ്ക്ക് അനുമതി നല്‍കിയ നടപടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.

ആയിരക്കണക്കിന് ശിവഭക്തര്‍ ഘോഷയാത്രയായി വന്ന് ഗംഗാജലമെടുക്കുന്നതാണ് കന്‍വര്‍ യാത്ര. കോവിഡ്‌ സാഹചര്യം കണക്കിലെടുത്ത് കന്‍വര്‍ യാത്രയ്ക്ക് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ യാത്ര പ്രതീകാത്മകമായി നടത്താമെന്നായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.

ഭരണഘടനാ അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം പരമമാണെന്ന് ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, ബി. ആറ് ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മതം ഉള്‍പ്പെടെയുള്ള ഏത് വികാരവും അതിന് താഴെയെ വരൂ എന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *