സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്തതിനെതിരെ ഹൈകോടതി

കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്തതിനെതിരെ ഹൈകോടതി.

2004ല്‍ ചട്ടം നിലവില്‍ വന്നശേഷം സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതിലടക്കം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെന്ന് അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

റീജനല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെ നിയമിക്കണമെന്ന നിയമത്തിലെ വ്യവസ്ഥ 2017 മുതല്‍ പാലിക്കാത്തതിന് കാരണം ബോധ്യപ്പെടുത്താനും കോടതി നിര്‍ദേശിച്ചു. സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്നതടക്കം ആവശ്യപ്പെട്ട് പെരുമ്ബാവൂര്‍ സ്വദേശിനിയും അധ്യാപികയുമായ ഡോ. ഇന്ദിര രാജന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. ഹരജി മൂന്നാഴ്ചക്കുശേഷം പരിഗണിക്കാന്‍ മാറ്റി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പുറമെ, ആഭ്യന്തര സെക്രട്ടറി, സാമൂഹിക നീതി സെക്രട്ടറി, വനിത ശിശുക്ഷേമ ഡയറക്ടര്‍, ചീഫ് ഡൗറി െപ്രാഹിബിഷന്‍ ഓഫിസര്‍, ചീഫ് രജിസ്ട്രാര്‍ ഓഫ് മാര്യേജസ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി നല്‍കിയത്.

കേന്ദ്ര സ്ത്രീധന നിരോധന നിയമത്തിെന്‍റ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ െകാണ്ടുവന്ന ചട്ടം കര്‍ശനമായി നടപ്പാക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. റീജനല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെയും ഉപദേശക സമിതിെയയും നിയമിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ടായിട്ടും സ്ത്രീധന മരണങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിച്ചിട്ടും 2017 മുതല്‍ ഓഫിസര്‍മാര്‍ക്ക് ചുമതല ഏല്‍പിക്കുന്നില്ലെന്ന് ഹരജിയില്‍ ആരോപിക്കുന്നു. നിയമലംഘകര്‍ക്കെതിരെ നടപടിക്ക് ഇവര്‍ക്ക് ഉത്തരവാദിത്തമുണ്ട്.

സര്‍ക്കാര്‍ ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കുന്നില്ല. പെണ്‍കുട്ടികള്‍ക്ക് വിവാഹ സമ്മാനമായി പണവും വസ്തുക്കളും മറ്റും നല്‍കാന്‍ അനുവദിക്കുന്ന ഇളവ് സ്ത്രീധന നിരോധനമെന്ന ലക്ഷ്യം നിറവേറ്റുന്നതിന് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ വിവാഹ രജിസ്ട്രേഷന്‍ നടത്തണമെങ്കില്‍ പണമായും മറ്റും പെണ്‍കുട്ടിക്ക് നല്‍കിയ സമ്മാനം സംബന്ധിച്ച പട്ടിക വിവാഹ സമയത്തെടുത്ത ഫോട്ടോക്കൊപ്പം പ്രാദേശിക രജിസ്ട്രാര്‍മാര്‍ മുഖേന ശേഖരിച്ച്‌ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി ചീഫ് രജിസ്ട്രാര്‍ ഓഫ് മാര്യേജസിന് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ഒരു ആവശ്യം. വധൂവരന്മാരുെടയും മാതാപിതാക്കളുെടയും ഒപ്പും ഇതില്‍ രേഖപ്പെടുത്തിയിരിക്കണം. ഇതിനനുസരിച്ച്‌ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണം.

സ്ത്രീധന പീഡന മരണത്തിനിരയായ സ്ത്രീയുടെ കുടുംബത്തിന് പ്രതികളുടെ ആസ്തിയില്‍നിന്ന് തുക ഈടാക്കി ആശ്വാസ ധനമായി നല്‍കാന്‍ ഉത്തരവിടണം. സ്ത്രീധനത്തിനെതിരായ ബോധവത്കരണം കുട്ടികള്‍ക്ക് ചെറുപ്പം മുതലേ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമായി നല്‍കണം. സെലിബ്രിറ്റികളെ അംബാസഡര്‍മാരാക്കി ചടങ്ങാക്കി മാറ്റാതെ വര്‍ഷത്തില്‍ ഒരു ദിവസം സ്ത്രീധന വിരുദ്ധ ദിനാചരണം നടത്തണമെന്നും ഹരജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *