റഫാല്‍: കേന്ദ്രത്തിനെതിരെ വിമര്‍ശനം ശക്തമാക്കി പ്രതിപക്ഷം

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം.

59,000 കോടി രൂപയുടെ റാഫേല്‍ ജെറ്റ് ഇടപാടിനെകുറിച്ച്‌ സമീപകാലത്തായി ഉയര്‍ന്ന വന്ന സുപ്രധാനമായ കാര്യങ്ങളിലസ്‍ കേന്ദ്ര സര്‍ക്കാര്‍ നിശബ്ദത പാലിച്ചിരിക്കുകയാണ്. ഈ ഇടപാടിലൂടെ ഇടനിലക്കാര്‍ക്ക് വലിയ തുകയാണ് ലഭിച്ചിരിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍ വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കുന്നു.

വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെ പി സി) അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പ്രധാനമന്ത്രി മോദിയുടെ സര്‍ക്കാര്‍ ജെപിസി അന്വേഷണത്തിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ ചോദിച്ചു. “കുറ്റബോധ മനസാക്ഷി, സുഹൃത്തുക്കളെയും സംരക്ഷിക്കേണ്ടതുണ്ട്, ജെ പി സിക്ക് ഒരു രാജ്യസഭാ സീറ്റ് ആവശ്യമില്ല, മേല്‍പ്പറഞ്ഞ എല്ലാ ഓപ്ഷനുകളും ശരിയാണ്”- എന്ന ഉത്തരവും ട്വീറ്റില്‍ രാഹുല്‍ ഗാന്ധി നല്‍കുന്നു.

മറ്റൊരു ട്വീറ്റില്‍ ഒരു ചിത്രത്തോടൊപ്പം ചോര്‍ കി ദാധീ(കള്ളന്റെ താടി) എന്നാണ് രാഹുല്‍ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിനെ വിമര്‍ശിച്ച്‌ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ഉള്‍പ്പയേുള്ള നേതാക്കളും രംഗത്ത് എത്തി.

Leave a Reply

Your email address will not be published. Required fields are marked *