ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്തിപ്പില്‍ കേരളത്തേയും ആന്ധ്രയേയും വിമര്‍ശിച്ച്‌ സുപ്രീംകോടതി

​​​ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പില്‍ കേരളത്തേയും ആന്ധ്രപ്രദേശിനെയും വിമര്‍ശിച്ച്‌ സുപ്രീംകോടതി.

പരീക്ഷ നടത്തി കുട്ടികളെ അപകടത്തിലാക്കരുതെന്നാണ് കോടതിയുടെ വിമര്‍ശനം. കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പരീക്ഷ നടത്താന്‍ അനുവദിക്കില്ല. പരീക്ഷ നടത്തിയേ തീരൂവെന്ന് വാശിപിടിക്കുന്നത് എന്തിനെന്ന് ചോദിച്ച കോടതി മൂന്നം തരംഗത്തിന്‍റെ ആശങ്ക ഇപ്പോഴും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *