ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്: രവി പൂജാരി റിമാന്‍ഡില്‍

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരിയെ റിമാന്‍ഡ് ചെയ്തു. ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ഈ മാസം 22 വരെയാണ് രവി പൂജാരിയെ റിമാന്‍ഡ് ചെയ്തത്. ഇന്ന് രാത്രി രവിപൂജാരിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ബംഗളൂരുവിലേക്ക് കൊണ്ടുപോകും.

ചോദ്യം ചെയ്യലുമായി രവിപൂജാരി പൂര്‍ണ്ണമായും സഹകരിച്ചെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. പെരുമ്ബാവൂരിലുള്ള ഒരു ഗുണ്ടാനേതാവാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് രവി പൂജാരി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ രവി പൂജാരിയെ അറസ്റ്റ് ചെയ്യുന്നത്. കൊച്ചിയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി.

2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *