കൊടകര കുഴല്‍പ്പണക്കേസ്: ധര്‍മ്മരാജനെ അറിയാമെന്ന് സുരേന്ദ്രന്റെ ഡ്രൈവറും സഹായിയും

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ പരാതിക്കാരന്‍ ധര്‍മ്മരാജനെ അറിയാമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും. ധര്‍മ്മരാജനെ ഫോണില്‍ വിളിച്ചിട്ടുണ്ട്. സുരേന്ദ്രനും പിചയമുണ്ട. തിരഞ്ഞെടുപ്പ് കാലത്ത് നേരിട്ട് കണ്ടിട്ടുണ്ടോയെന്ന് അറിയില്ല. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുവരാന്‍ ഏല്പിച്ചിരുന്നത് ധര്‍മ്മരാജനെയാണെന്നും ഇരുവരും മൊഴി നല്‍കി. മൊഴി രേഖപ്പെടുത്തിയ ശേഷം ഇരുവരേയും വിട്ടയച്ചു.

കേസില്‍ സി.പി.എം പ്രവര്‍ത്തനും രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുമായ കൊടുങ്ങല്ലൂര്‍ എസ്.എല്‍ പുരം സ്വദേശി റെജിനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. പണം കവര്‍ച്ചയ്ക്കു ശേഷം പ്രതികള്‍ റെജിലിന്റെ സഹായം തേടിയിരുന്നു. ഇതിന് റെജിലിന് മുഖ്യപ്രതി രഞ്ജിത് മൂന്നു ലക്ഷം രൂപം നല്‍കിയെന്ന് പോലീസ് പറയുന്നു.

അതേസമയം, സുരേന്ദ്രന്റെ ഹെലികോപ്ടര്‍ പര്യടനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥനാര്‍ത്ഥി വി.വി രമേശന്‍ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

സുരേഷ് ഗോപിയുടെ ഹെലികോപ്ടര്‍ പര്യടനത്തില്‍ അന്വേഷണം വേണമെന്ന് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *