എംഎല്‍എ ഷംസീറിന്റെ ഭാര്യയുടെ നിയമനം; ഹൈക്കോടതി റദ്ദാക്കി

കൊച്ചി: തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന്റെ ഭാര്യ പി.എം. സഹലയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമനം അനധികൃതമെന്നു വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. ഒന്നാം റാങ്കുകാരിയായ ഡോ. എം.പി. ബിന്ദുവിനെ മറികടന്നാണ് സഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്.


റാങ്ക് ലിസ്റ്റും സര്‍വകലാശാലാ വിജ്ഞാപനവും തിരുത്തിയാണ് തലശേരി എംഎല്‍എയുടെ ഭാര്യയെ സര്‍വകലാശാല നിയമിച്ചതെന്നു കാണിച്ച് കണ്ണൂര്‍ ചാവശേരി സ്വദേശി ഡോ. എം.പി. ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാര്‍ നിയമനങ്ങള്‍ക്ക് ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലാത്ത സര്‍വകലാശാല ഇത്തവണ സംവരണത്തിന്റെ പേരില്‍ തന്റെ നിയമനാര്‍ഹത മറികടന്നതായാണ് ഹര്‍ജിയില്‍ ഡോ. എം.പി. ബിന്ദു ചൂണ്ടിക്കാട്ടിയത്. നിയമനക്കാര്യത്തില്‍ സര്‍ക്കാറിനോടും കണ്ണൂര്‍ സര്‍വകലാശാലയോടും കോടതി നേരത്തെ വിശദീകരണം തേടിയിരുന്നു. സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *