തട്ടിപ്പ് പുറത്തായപ്പോള്‍ മുഖ്യമന്ത്രിഅഭിനയിക്കുന്നു: കെ സുരേന്ദ്രന്‍

കാസര്‍കോട്: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മൂടി ഓരോ ദിവസം കഴിയുന്തോറും അഴിഞ്ഞു വീഴുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

മുഖ്യമന്ത്രി കാപട്യക്കാരനാണെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി എല്ലാ തട്ടിപ്പുകള്‍ക്കും കൂട്ടുനില്‍ക്കുകയും പിടിക്കപ്പെടുമ്ബോള്‍ എനിക്ക് ഒന്നും അറിയില്ലേ നാമനാരായണാ എന്ന് പറഞ്ഞ് രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നത്.തിരഞ്ഞെടുപ്പ് അടുക്കുന്തോറും മുഖ്യമന്ത്രിയുടെ അഴിമതികള്‍ ഓരോന്നായി പുറത്തുവരികയാണ്. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ പൂര്‍ണമായി മുഖ്യമന്ത്രി തന്നെ ആസൂത്രണം ചെയ്തതാണ്. തട്ടിപ്പ് കമ്ബനിയാണെന്നാണ് മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറഞ്ഞിരുന്നത്. ആ തട്ടിപ്പ് കമ്ബനിയുമായി മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ചര്‍ച്ച നടത്തിയിട്ട് തട്ടിപ്പ് പുറത്തായപ്പോള്‍ മുഖ്യമന്ത്രി അഭിനയിക്കുകയാണ്.

മത്സ്യ തൊഴിലാളികളെ വഞ്ചിച്ച്‌ നാടിന്റെ ഭദ്രതയ്ക്ക് ഭീഷണി ഉണ്ടാക്കുന്ന നടപടിയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. തട്ടിപ്പ് സംഘങ്ങളുമായി ചര്‍ച്ച നടത്തിയത് എന്തിനാണ് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണം. ഇതിന്റെ ഗുണഭോക്താവ് മുഖ്യമന്ത്രിയും ഇ.പി ജയരാജനുമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *