നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ 2 പേര്‍ പോലീസ്‌ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ഡിവൈഎസ്പി ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണയാണ് പിടിയിലായത്. ഡിവൈഎസ്പിക്കും ബിനുവിനും രക്ഷപ്പെടാന്‍ ആദ്യം കാര്‍ ഏര്‍പ്പാടാക്കിയത് അനൂപാണ്. ഇയാളെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്.കേസില്‍ പിടിയിലാകുന്ന രണ്ടാമത്തെ ആളാണ് അനൂപ്. ഡിവൈഎസ്പി ഹരികുമാര്‍ എവിടെയാണെന്നതിനെക്കുറിച്ച് ഇയാള്‍ക്ക് കൃത്യമായ വിവരമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച തമിഴ്‌നാട് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാര്‍ നേരത്തേ പിടിയിലായിരുന്നു. കൊലയ്ക്കുശേഷം ഹരികുമാറും സുഹൃത്ത് ബിനുവും എത്തിയത് സതീഷിന്റെ അടുത്താണെന്നാണു വിവരം

കേസ് നേരിട്ട് അന്വേഷിക്കാന്‍ ഐജി എസ്.ശ്രീജിത്തിനെ ചുമതലപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും നിലവിലെ അന്വേഷണത്തില്‍ ത്യപ്തിയില്ലെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു. കേസില്‍ ഹരികുമാറിനെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് അന്വേഷണസംഘത്തിനു ഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങിയാല്‍ പൊലീസിനു നാണക്കേടാകുമെന്നും എന്തുവില കൊടുത്തും അത്തരം സാഹചര്യം ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *