യുവാവിനെ വാഹനത്തിനു മുന്നിൽ ഡിവൈഎസ്പി തള്ളിയിട്ടു കൊന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിൽ ഡിവൈഎസ്പി തള്ളിയിട്ടു കൊന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അപകടം നടന്ന സ്ഥലത്തും ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച ബിനുവിന്റെ വീട്ടിലും തെളിവെടുപ്പ് നടന്നു. നാല് സംഘങ്ങളായി പോലീസ് തെളിവെടുപ്പ് നടത്തിയത്.
അന്വേഷണം കൃത്യമായ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് എസ് പി കെ എം ആന്റണി പറഞ്ഞു. അന്വേഷണസംഘത്തെ വിപുലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഐപിഎസ് റാങ്കിലുള്ളവർ കേസ് അന്വേഷി ക്കണമെന്നാണ് സനൽ കുമാറിന്റെ ഭാര്യ വിജിയുടെ ആവശ്യം.