സി.പി.ഐ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: സി.പി.ഐ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. 25 സീറ്റിലാണ് സി.പി.ഐ മത്സരിക്കുന്നത്. 21 സീറ്റിലെ സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്, നാല് സീറ്റിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും കാനം അറിയിച്ചു. എല്‍.ഡി.എഫിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ എത്തിയതോടെ രണ്ട് സീറ്റുകള്‍ അവര്‍ക്കായി വിട്ടുകൊടുക്കേണ്ടി വന്നു.
സീറ്റ് വിഭജനത്തില്‍ സി.പി.ഐ തൃപ്തരാണെന്ന് കാനം പറഞ്ഞു. സിറ്റിംഗ് സീറ്റുകൾ പാർട്ടി വിട്ടുനൽകിയിട്ടില്ല. കാഞ്ഞിരപ്പള്ളിയും ഇരിക്കൂറുമാണ് കേരള കോണ്‍ഗ്രസ്-എമ്മിനായി വിട്ടുനൽകേണ്ടി വന്നത്. ഈ രണ്ടു സീറ്റുകളും പാർട്ടി തോറ്റതാണ്.
ഇരിക്കൂറിൽ കഴിഞ്ഞ രണ്ടു തവണയായിട്ടാണ് സി.പി.ഐ മത്സരിച്ചു തുടങ്ങിയത്. കാഞ്ഞിരപ്പള്ളിയിൽ താനാണ് അവസാനം ജയിച്ച ഇടതുപക്ഷ എം.എൽ.എയെന്നും നിലവിലെ എം.എൽ.എ ജയരാജ് അടുത്ത സുഹൃത്താണെന്നും കാനം വ്യക്തമാക്കി.
സ്ഥാനാര്‍ഥി പട്ടിക
നെടുമങ്ങാട് – ജി ആർ അനിൽ, ചിറയിൻകീഴ് – വി ശശി, ചാത്തന്നൂർ – ജി എസ് ജയലാൽ, പുനലൂർ – പിഎസ് സുപാൽ, കരുനാഗപ്പള്ളി – ആർ രാമചന്ദ്രൻ, ചേർത്തല – പി പ്രസാദ്, വൈക്കം – സികെ ആശ, മൂവാറ്റുപുഴ – എൽദോ എബ്രഹാം, പീരുമേട് – വാഴൂർ സോമൻ, തൃശൂർ – പി ബാലചന്ദ്രൻ, ഒല്ലൂർ – കെ രാജൻ, കൈപ്പമംഗലം – ഇ.ടി. ടൈസൺ, കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ, പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ, മണ്ണാർക്കാട് – സുരേഷ് രാജ്, മഞ്ചേരി – ഡിബോണ നാസർ, തിരൂരങ്ങാടി – അജിത്ത് കോളോടി, ഏറനാട് – കെ ടി അബ്ദുൽ റഹ്മാൻ, നാദാപുരം – ഇ കെ വിജയൻ, കാഞ്ഞങ്ങാട് – ഇ ചന്ദ്രശേഖരൻ, അടൂർ – ചിറ്റയം ഗോപകുമാർ.
തീരുമാനമാകാത്തത് : ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക.