അമിത് ഷാ വര്‍ഗീയതയുടെ ആള്‍രൂപം: പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമിത് ഷാ നാടിനെ അപമാനിക്കുന്ന പ്രചരണമാണ് കേരളത്തില്‍ വന്ന് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അമിത് ഷാ സ്ഥാനത്തിന്റെ നിലയില്‍ സംസാരിക്കണം. ഇവിടെയൊക്കെ അഴിമതിയാണെന്ന് അമിത് ഷാ പറയുന്നു. വര്‍ഗീയതയ്ക്കായി അമിത് ഷാ എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയുടെ ആള്‍രൂപമാണ് അമിത് ഷാ. കേരളത്തില്‍ വന്ന് നീതി ബോധം പഠിപ്പിക്കേണ്ടെന്നും ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ജസ്റ്റിസ് ലോയയുടെ മരണവും അടക്കമുള്ള ദുരൂഹ മരണങ്ങളെ കുറിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഓര്‍മിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രതിയായി ജയിലില്‍ കിടന്നയാളാണ് കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

വ്യാജ ഏറ്റുമുട്ടല്‍ കേസിലെ കുറ്റപത്രത്തില്‍ അമിത് ഷായുടെ പേരുണ്ടായിരുന്നു. ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. അതിനെകുറിച്ചൊന്നും അമിത് ഷാ മിണ്ടില്ല. എന്തേ നിങ്ങള്‍ക്ക് സംസാരിക്കാന്‍ പറ്റാത്തത്?

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടന്നത് ആരായിരുന്നു. ഓര്‍മയില്ലെങ്കില്‍ ഓര്‍മിപ്പിക്കുന്നു. ഇവിടെ വന്ന് ഞങ്ങളെ നീതിബോധം പഠിപ്പിക്കരുത്. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല സംസാരമെങ്കില്‍ പറയേണ്ടി വരും. നിങ്ങളുടെ സംസ്‌കാരം വെച്ച്‌ മറ്റുള്ളവരെ അളക്കരുത്.

 

Leave a Reply

Your email address will not be published. Required fields are marked *