പി.എസ്.സി എന്നത് പിണറായി സര്‍വ്വീസ് കമ്മിഷനാക്കിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്​റ്റില്‍ ഉള്‍പ്പെട്ട് ജോലി കാത്തുകഴിയുന്ന നിരവധി ഉദ്യോഗാര്‍ഥികളെ തഴഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരെ സര്‍ക്കാര്‍ പിന്‍വാതിലിലൂടെ നിയമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പബ്ലിക് സര്‍വിസ് കമീഷനെ പിരിച്ചുവിട്ട് പിണറായി സര്‍വിസ് കമീഷനാക്കി.യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഇത്തരം നിയമനങ്ങള്‍ പുനഃപരിശോധിച്ചു കുറ്റക്കാരെ ശിക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേ സമയം, അര്‍ഹത മറികടന്ന് രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയതിനു കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. സര്‍ക്കാര്‍ സ്ഥാപനമായ സ്കോള്‍ കേരളയില്‍ 55 പേരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം നടക്കുന്നുണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെ സഹോദരി എന്‍ ഷീജയെ ഉള്‍പ്പെടെയാണ് നിയമിക്കുന്നത്. ദേശാഭിമാനി ജിവനക്കാരുടെ ഭാര്യമാരും നിയമന പട്ടികയിലുണ്ട്.

സ്ഥിരനിയമനം അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നേക്കും. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നിയമിതരായ 55 പേര്‍ക്കാണ് സ്ഥിരം നിയമനം ലഭിക്കുക. അതെ സമയം യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നിയമിതരായ 28 പേരെ സ്ഥിരപെടുത്തില്ല. എംബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തില്‍ അനധികൃതമാണെന്നു ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് കാലടി സര്‍വകലാശാലയിലേക്ക് മാര്‍ച്ച്‌ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *