ആരോഗ്യമേഖലക്ക് ഊന്നൽ നൽകി കേന്ദ്രബജറ്റ്‌

ന്യൂഡല്‍ഹി: 2021-2022 വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യമേഖലക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

64,000 കോടിയാണ് ആരോഗ്യമേഖലക്കായി വകയിരുത്തിയത്. കോവിഡ് വാക്സിനേഷനായി 35,000 കോടിയും അനുവദിച്ചു. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമാക്കി വർധിപ്പിച്ചു. 75 വയസ് കഴിഞ്ഞ പെൻഷൻമാത്രം വരുമാനമായുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കി.

കർഷക നിയമങ്ങൾക്കെതിരെ പ്രതിപക്ഷ പ്രതിഷേധവും സഭയിലുണ്ടായി. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ കറുത്ത ഗൗൺ ധരിച്ചാണ് സഭയിൽ എത്തിയത്. ബജറ്റ് അവതരിപ്പിക്കാനായി ധനമമന്ത്രി എഴുനേറ്റപ്പോൾ മുദ്രാവാക്യം വിളികളുമുണ്ടായി. എന്നാൽ ബജറ്റവതരണത്തിന് ശേഷം അവസരം നൽകുമെന്ന് ലോക്സഭ ചെയർമാൻ അറിയച്ചതിനെ തുടർന്ന് പ്രതിപക്ഷം ശാന്തരാകുകയായിരുന്നു. പേപ്പർ രഹിത ബജറ്റായിരുന്നു ധനമന്ത്രി അവതരിപ്പിച്ചത്.

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളുടെ പ്രോത്സാഹനത്തിനായി ബജറ്റില്‍ 1,500 കോടി രൂപ വകയിരുത്തി ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യയില്‍ ഡിജിറ്റല്‍ പണമിടപാട് വര്‍ധിച്ചുവെന്ന് അവര്‍ ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ‘ഡിജിറ്റല്‍ പണമിടപാടുകളുടെ കൂടുതല്‍ പ്രോത്സാഹനത്തിനായി, നിര്‍ദിഷ്ട പദ്ധതിക്കായി 1,500 കോടി രൂപ ഞാന്‍ നിക്കിവയ്ക്കുന്നു. ഡിജിറ്റല്‍ രൂപേണയുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇത് ധനസഹായം നല്‍കും.’ നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് പണം ചെലവാക്കുകയെന്ന കാര്യം അവര്‍ വിശദീകരിച്ചില്ല.

ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, പെയ്‌മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ട്(പിഐഡിഎഫ്) റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ടയര്‍ മൂന്നുമുതല്‍ ആറുവരെയുള്ള വിപണികളില്‍ പ്രതിവര്‍ഷം 30 ലക്ഷം ടച്ച്‌ പോയിന്റുകള്‍ സൃഷ്ടിക്കാനായി 345 കോടി രൂപയുടെ പരിപാലാന ഫണ്ട് ലഭ്യമാക്കിയാണ് പിഐഡിഎഫ് പ്രവര്‍ത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *