സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തം; മരിച്ച ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ ധനസഹായം

പൂനെ: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സൈറസ് പൂനാവാലെയാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. നഷ്ടപരിഹാരമായി മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ കൂടുതല്‍ തുക നല്‍കാന്‍ തയ്യാറാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുകയുണ്ടായി.

അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. തീപിടുത്തം ഉണ്ടായ ഫ്‌ളോറില്‍ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്. ഇവരില്‍ രണ്ട് പേര്‍ യുപി സ്വദേശികളും ഒരാള്‍ ബിഹാര്‍ സ്വദേശിയുമാണെന്ന് അജിത് പവാര്‍ പറഞ്ഞു. രണ്ട് പേര്‍ പൂനെയില്‍ നിന്നുളളവര്‍ തന്നെയാണ്. ഇവരുടെ ശരീരം പൂര്‍ണമായി കത്തിയിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുന്നതിനിടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തുകയുണ്ടായത്.

വെല്‍ഡിംഗ് ജോലികള്‍ക്കിടയിലാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം ലഭിക്കുന്നത്. കൊറോണ വാക്‌സിന്‍ നിര്‍മാണ സ്ഥലത്തല്ല തീപിടുത്തം ഉണ്ടായതെന്ന് കമ്ബനി വ്യക്തമാക്കിയിരുന്നു. അതേസമയം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *