കാര്‍ഷികനിയമങ്ങള്‍ക്കെതിരെ ഏകസ്വരത്തില്‍ സംസ്ഥാനം
തിരുവനന്തപുരം: കേന്ദ്ര കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി പ്രത്യേക സഭാസമ്മേളനം. ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ ഒഴികെ എല്ലാവരും കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.
കാര്ഷികോല്പന്ന വ്യാപാരമാകെ കോര്‍പറേറ്റുകള്‍ക്ക് കൈവശപ്പെടുത്താന്‍ അവസരം നല്‍കുകയാണ് കേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.
വന്‍കിട കോര്‍പറേറ്റുകളുടെ റീട്ടയില്‍ ശൃംഖലകള്‍ക്ക് വഴിയൊരുക്കാനാണ് നിയമമെന്ന് കോണ്‍ഗ്രസ് ഉപനേതാവ് കെ.സി. ജോസഫ് പറഞ്ഞു. താങ്ങുവില സംവിധാനം ഇല്ലാതാക്കുകയും കരാര്‍കൃഷിക്ക് വഴിയൊരുക്കുകയും കൃഷിക്കാര്‍ ചൂഷണത്തിന് ഇരയാകുകയും ചെയ്യും. കേന്ദ്ര നിയമം പാസാക്കി 100 ദിവസം പിന്നിട്ടിട്ടും സംസ്ഥാനം ഇതിനെതിരെ നിയമം കൊണ്ടുവരാത്തത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
കരാര്‍കൃഷിയുടെ മറവില്‍ ബഹുരാഷ്ട്ര കുത്തകകള്‍ ഭക്ഷ്യ ഉല്പാദന, സംഭരണ, വിപണനരംഗങ്ങള്‍ കൈയടക്കാന്‍ നിയമം വഴിയൊരുക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. കര്‍ഷകരെ നിസ്സാരമായി കാണുന്ന കേന്ദ്ര നിലപാട് എല്ലാ വിധത്തിലും എതിര്‍ക്കണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ നിയമം ഭരണവര്‍ഗ ഗൂഢാലോചനയാണെന്നും പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ അടിച്ചേല്പിക്കുന്ന നിയമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ടി.എ. അഹമ്മദ് കബീര്‍ പറഞ്ഞു.
അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ കുത്തകകള്‍ക്ക് അനുമതി നല്‍കുന്നതിലൂടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നിയമാനുസൃതമാക്കി മാറ്റുകയാണ് കേന്ദ്രമെന്ന് മാത്യു ടി. തോമസ് പറഞ്ഞു. പൊതുവിതരണസമ്ബ്രദായംതന്നെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര നിയമമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
കുത്തകകളുടെ ഇഷ്ടപ്രകാരം കമ്ബോളം നിശ്ചയിക്കുന്ന ബില്ലാണ് കേന്ദ്രത്തിേന്റതെന്ന് മാണി സി. കാപ്പന് പറഞ്ഞു. നിയമനിര്മാണസഭകളെ നോക്കുകുത്തിയാക്കി കര്‍ഷകവിരുദ്ധ ബില്‍ നടപ്പാക്കിയ നടപടി ഫെഡറല്‍ സംവിധാനത്തിനെതിരായ കടന്നുകയറ്റമാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. കര്‍ഷകരെ രക്ഷിക്കാന്‍ എന്ന പേരില്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ കര്‍ഷകരെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കെ.ബി. ഗണേഷ്കുമാര് പറഞ്ഞു. പാവപ്പെട്ട കര്‍ഷകരെ കൊല്ലുന്നതിന് തുല്യമാണ് കേന്ദ്ര നിയമമെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. ജനിച്ച മണ്ണില്‍ ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ് കര്‍ഷകര്‍ നടത്തുന്നതെന്ന് കോവൂര്‍ കുഞ്ഞുമോന് പറഞ്ഞു.