സി.എം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ചികിത്സക്കായാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു.
ആദ്യം ഇഡി നോട്ടീസ് നല്‍കിയപ്പോള്‍ നവംബര്‍ 5ന് കോവിഡ്. രണ്ടാം തവണ കോവിഡാനന്തര ചികിത്സ. അതും കഴിഞ്ഞ് ഡിസ്ചാര്‍ജ്ജായപ്പോഴാണ് ചോദ്യം ചെയ്യലിന് ഹാജരാകാനായി മൂന്നാമത്തെ നോട്ടീസ് ഇഡി നല്‍കിയത്. രണ്ടാം ഘട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന പത്താം തിയതി കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇന്ന് ഉച്ചയോടെ സിഎം രവീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി അഡ്മിറ്റായി. തൊണ്ടവേദന,തലവേദന,മുട്ട് വേദന എന്നിങ്ങനെ കാരണങ്ങള്‍ പലത്. നാലാം വാര്‍ഡിലാണ് ചികിത്സയില്‍ കഴിയുന്നത്.