നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ഇന്ത്യയെ തകര്‍ത്തത്: രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‍െറ നാലാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡല്ല, നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ഇന്ത്യയെ തകര്‍ത്തതെന്ന് രാഹുല്‍ ഗാന്ധി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്ചെയ്ത വിഡിയോയിലൂടെ അഭിപ്രായപ്പെട്ടു.

‘ബംഗ്ലാദേശ് സാമ്ബത്തിക രംഗത്ത്ഇന്ത്യയേക്കാള്‍ നല്ല പ്രകടനം നടത്തുന്നു. കോവിഡാണ് ഇന്ത്യന്‍ സമ്ബദ്വ്യവസ്ഥയെ തകര്‍ത്തതെങ്കില്‍ ബംഗ്ലാദേശില്‍ കോവിഡില്ലേ?. അതാണ് പറയുന്നത്. ഇന്ത്യയെ തകര്‍ത്തത്നോട്ടുനിരോധനവും ജി.എസ്.ടിയുമാണ്”

”കള്ളപ്പണം പിടിക്കുമെന്നത്മോദിയുടെ നുണയായിരുന്നു. നിങ്ങളുടെ പണമെടുത്ത്സുഹൃത്തുക്കളായ ഏതാനും സമ്ബന്നര്‍ക്ക് കൊടുക്കുന്നതിന് വേണ്ടിയായിരുന്നു നോട്ട് നിരോധനം. ഇതിനുപുറമേ നടപ്പാക്കിയ ജി.എസ്.ടിയും ഈ സൃഹൃത്തുക്കള്‍ക്ക് വേണ്ടിയായിരുന്നു. ഇപ്പോള്‍ കര്‍ഷകരുടെ അന്ത്യം കുറിക്കുന്ന നിയമവും കൊണ്ടുവന്നിരിക്കുന്നു”

രാജ്യത്തിന്‍െറ പ്രതീകമായിരുന്ന എല്ലാ വ്യവസ്ഥകളെയും മോദി തകര്‍ത്തു. ഒരു വര്‍ഷം ലഭിച്ചാല്‍ നമ്മളതിനെയെല്ലാം മടക്കിക്കൊണ്ടുവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *