ലാവലിന്‍ കേസ് : ശക്തമായ തെളിവുവേണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ്.എന്‍.സി. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ
ഉള്ളവരെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കിയ ഹൈകോടതി വിധിയില്‍ ഇടപെടണമെങ്കില്‍ ശക്തമായ തെളിവുകള്‍ കൊണ്ടുവരണമെന്ന് സി.ബി.ഐയോട്  സുപ്രീംകോടതി.

രണ്ടു കോടതികള്‍ കുറ്റവിമുക്തമാക്കിയ കേസാണിതെന്നും തങ്ങളുടെ ഇടപെടല്‍ ഉണ്ടാകണമെങ്കില്‍ ശക്തമായ തെളിവു വേണമെന്നും വ്യാഴാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് സി.ബി.െഎക്ക് മുന്നറിയിപ്പ് നല്‍കിയത്.

വിശദമായ നോട്ടടക്കം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് കേസ് പരിഗണിച്ച്‌ തുടങ്ങിയപ്പോള്‍ തന്നെ സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. നിലവിെല ആവശ്യത്തിനുള്ള രേഖകള്‍ പരിശോധിച്ചിട്ടില്ലേയെന്ന് സി.ബി.ഐയോട് ആരാഞ്ഞ കോടതി വിശദമായ നോട്ട് ഹാജരാക്കാന്‍ ഒരാഴ്ച സമയം അനുവദിച്ചു. സി.ബി.െഎയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാമെന്ന് പിണറായി വിജയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും അറിയിച്ചു.

കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, എട്ടാം പ്രതി മുന്‍ ജോയന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ സി.ബി.ഐയും കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെ  ഉദ്യോഗസ്ഥരും നല്‍കിയ ഹരജികളാണ് കോടതിയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *