തേജസ്വി യാദവ് മഹാസഖ്യത്തിന്റ മുഖ്യമന്ത്രി സ്ഥാനാര്‍ഥി

പട്‌ന: ബിഹാറില്‍ മഹാസഖ്യം സീറ്റ് ധാരണയിലായി. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ആകെ 243 സീറ്റില്‍ 144 എണ്ണത്തില്‍ ആര്‍.ജെ.ഡിയും 70 എണ്ണത്തില്‍ കോണ്‍ഗ്രസും മത്സരിക്കും.

രാംവിലാസ് പാസ്വാന്റെ എല്‍.ജെ.പിയുമായി ധാരണയാകാത്തതിനാല്‍ എന്‍.ഡി.എയുടെ സീറ്റ് വിഭജനം നീളുന്നതിനിടെയാണ് മഹാസഖ്യം സീറ്റ് ധാരണയായത്. നിലവിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് നയിക്കുന്ന മുന്നണിയില്‍ 70 സീറ്റുകളില്‍ കോണ്‍ഗ്രസും 29 സീറ്റുകളില്‍ സി.പി.എം, സി.പി.ഐ അടക്കമുള്ള ഇടത് പാര്‍ട്ടികളും മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *