ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലന്‍സിനെക്കൊണ്ട് കടത്തി: ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സർക്കാരിനെതിരെ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്നത് അവസാന പ്രത്യക്ഷ സമരമാകും. എന്നാൽ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സ്വർണക്കടത്ത് കേസ് എട്ട് ഏജൻസികൾ സംസ്ഥാനത്ത് അന്വേഷിക്കുന്നുണ്ട്. സിപിഎം നേതാക്കൾക്ക് സിബിഐ എന്ന് കേൾക്കുമ്പോൾ ഇപ്പോൾ മുട്ടിടിക്കുകയാണെന്നും.അഴിമതിയിൽ പങ്കില്ലെങ്കിൽ സിബിഐ അന്വേഷണത്തെ ഏതിർക്കുന്നത് എന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. വിജിലൻസ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകൾ എടുത്തുകൊണ്ടുപോയത് എന്തിനാണെന്നും സർക്കാർ വിജിലൻസിനെ ഉപയോഗിച്ച് ഫയലുകൾ കടത്തിയെന്നും ചെന്നിത്തല ആരോപിച്ചു.