എസ്.പി.ബിക്ക് യാത്രയയപ്പ് നൽകി

ചെന്നൈ: എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സിനിമ മേഖലയിലെ സഹപ്രവർത്തകർ  നിറകണ്ണുകളോടെ മടങ്ങി.

പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ചടങ്ങുകൾ നടന്നത്. 24 ഗൺസല്യൂട്ട് നൽകിയാണ് ചെന്നൈ പൊലീസ് എസ്.പി.ബിക്ക് യാത്രയയപ്പ് നൽകിയത്. എസ്.പി.ബിയുടെ മകൻ എസ്.പി ചരണാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്.ഇന്ത്യയെമ്പാടുമുളള ജനങ്ങളുടെ ഹൃദയത്തിൽ എസ്.പി.ബിക്ക് സ്ഥാനമുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുളള സംസ്‌ക്കാര ചടങ്ങായതിനാലും പൊലീസിന്റെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാലും സിനിമാമേഖലയിൽ നിന്നുളള പലരും ചടങ്ങിൽ നിന്ന് വിട്ടുനിന്നു. ഫാംഹൗസിന് മുന്നിൽ അദ്ദേഹത്തെ ഒരു നോക്കു കാണാൻ വൻ ജനാവലിയാണ് തടിച്ചുകൂടിയത്. സ്ത്രീകൾ അടക്കമുളള ആരാധകരെ നിയന്ത്രിക്കുന്നതിന് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്

വിജയ്, അർജുൻ, റഹ്മാൻ, ഭാരതിരാജ അടക്കമുളളവർ പ്രിയഗായകനെ അവസാനമായി ഒരുനോക്ക് കാണാൻ ചെന്നൈ റെഡ് ഹിൽസിലെ അദ്ദേഹത്തിന്റെ ഫാം ഹൗസിലെത്തി.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *