ബാലഭാസ്‌കറിന്‍റെ അപകടമരണം: നുണപരിശോധനക്ക് കോടതിയുടെ അനുമതി

തിരുവനന്തപുരം: വയലിനിസ്റ്റ് ‌ബാലഭാസ്കറിെന്‍റയും മകള്‍ തേജസ്വിനി ബാലയുടെയും അപകടമരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിെന്‍റ ഭാഗമായി നാലുപേരെ നുണപരിശോധനക്ക് വിധേയമാക്കാന്‍ കോടതിയുടെ അനുമതി.

കേസന്വേഷണം നടത്തുന്ന സി.ബി.ഐ സംഘം സമര്‍പ്പിച്ച അപേക്ഷയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. സി.ബി.ഐ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടിലെ ഏക പ്രതിയും ബാലഭാസ്‌കറിെന്‍റ ഡ്രൈവറുമായ അര്‍ജുന്‍, മാനേജര്‍മാരും സുഹൃത്തുക്കളുമായിരുന്ന വിഷ്‌ണു സോമസുന്ദരം, പ്രകാശന്‍ തമ്ബി, ചലച്ചിത്രതാരം കലാഭവന്‍ സോബി എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കാനാണ് കോടതി അനുമതി നല്‍കിയത്.നുണപരിശോധനക്ക് സമ്മതമാണെങ്കില്‍ ഇൗ നാലുപേരും അക്കാര്യം ഈ മാസം 16ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പ്രതിയും മറ്റ് സാക്ഷികളും വൈരുധ്യമുള്ള മൊഴികള്‍ നല്‍കുന്ന സാഹചര്യത്തിലാണ് ഇവരെ നുണപരിശോധനക്ക് വിധേയമാക്കാന്‍ സി.ബി.ഐ തീരുമാനിച്ചത്. അതിെന്‍റ അടിസ്ഥാനത്തിലാണ് അപേക്ഷ നല്‍കിയത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചയുണ്ടായ അപകടത്തിലാണ് ബാലഭാസ്കറും മകളും മരണമടഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *