യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിര്‍മ്മാതാവ് പോലീസ്‌

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് ഒളിവിലായിരുന്ന നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി ചോദ്യം ചെയ്യലിനായി സൗത്ത് പോലീസ്‌ സ്റ്റേഷനില്‍ ഹാജരായി. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആല്‍വിന്‍ ആന്റണിയോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് 4 തവണ പീഡിപ്പിച്ചെന്നായിരുന്നു ശനിയാഴ്ച ആല്‍വിന്‍ ആന്റണിക്കെതിരെ 20 കാരിയായ മോഡല്‍ പോലീസില്‍ പരാതി നല്‍കിയത്. 2019 ജനുവരിയില്‍ പനമ്ബള്ളി നഗറിലെ ഗസ്റ്റ്ഹൗസില്‍ വിളിച്ചുവരുത്തി ആല്‍വിന്‍ ആന്റണി പീഡിപ്പിച്ചെന്നാണ് പരാതി. അതിനു ശേഷം പിന്നീട് മൂന്നു തവണകൂടി പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്.

പ്രതിക്കായി എറണാകുളം സൗത്ത് പോലീസ്‌ തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. പനമ്ബള്ളി നഗറിലെ വീട്ടിലും ഗസ്റ്റ് ഹൗസിലും പോലീസ്‌ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒളിവിലായിരുന്ന ഇയാളുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. ആല്‍വിന്‍ ആന്റണിയില്‍ നിന്നും എറണാകുളം സൗത്ത് സി ഐയുടെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തും.

ഓം ശാന്തി ഓശാന, ഒരു സെക്കന്റ് ക്ലാസ് യാത്ര, അമര്‍ അക്ബര്‍ അന്തോണി, ഒരു പഴയ ബോംബ് കഥ തുടങ്ങീ നിരവധി സിനിമകളുടെ നിര്‍മ്മാതാവാണ് ആല്‍വിന്‍ ആന്റണി.

Leave a Reply

Your email address will not be published. Required fields are marked *