നിര്‍മാണത്തൊഴിലാളികളുടെ പുതുക്കിയ ക്ഷേമപദ്ധതി തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു

ന്യൂഡല്‍ഹി: അപകടത്തില്‍ മരിച്ചാല്‍ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ ധനസഹായവും ആരോഗ്യ, മാതൃത്വ പരിരക്ഷ പദ്ധതികളും ഉള്‍പ്പെടുത്തി നിര്‍മാണത്തൊഴിലാളികളുടെ പുതുക്കിയ ക്ഷേമപദ്ധതി തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു.

ദേശീയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ എല്ലാ നിര്‍മാണത്തൊഴിലാളികളെയും പങ്കാളികളാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളിക്ക് സ്വാഭാവിക മരണമെങ്കില്‍ 2 ലക്ഷം രൂപ ലഭിക്കും. അപകടത്തില്‍ വൈകല്യമുണ്ടായില്‍ അതിന്റെ ഗൗരവം അനുസരിച്ച് ധനസഹായം. പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാന ക്ഷേമ ബോര്‍ഡുകള്‍ക്ക് പദ്ധതി തയാറാക്കാം. അല്ലെങ്കില്‍ കേന്ദ്രത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തൊഴിലാളികളെ ചേര്‍ക്കണം.

18-50 പ്രായമുള്ള തൊഴിലാളികള്‍ക്കായി രണ്ട് കേന്ദ്ര രക്ഷാ പദ്ധതികളാണുള്ളത്. പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജനയും പ്രധാനമന്ത്രി സുരക്ഷ ബീമ യോജനയും. 342 രൂപയാണ് പദ്ധതിയുടെ വാര്‍ഷിക പ്രീമിയം. സംസ്ഥാന ബോര്‍ഡുകളും കേന്ദ്രവും തത്തുല്യ വിഹിതം നല്‍കണം. തൊഴിലാളി മരിച്ച് 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ ഈ ആനുകൂല്യം നല്‍കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *