ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശില്‍ മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു. കാബിനറ്റ് മന്ത്രിയായ കമല റാണി വരുണ്‍ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ലക്നൗവിലെ ആശുപത്രിയിലാണ് അന്ത്യം.
യോഗി മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു കമല. ജൂലൈ 18നാണ് രാജ്ധാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ ആരോഗ്യനില മോശമായത്. ഇന്ന് രാവിലെ മരണം സംഭവിച്ചു. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും സാധിച്ചില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മന്ത്രിസഭയിലെ കഴിവുറ്റ അംഗമായിരുന്നു കമല റാണി. നല്ലൊരു സാമൂഹ്യ പ്രവർത്തകയായിരുന്നു അവരെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുസ്മരിച്ചു