സ്വപ്നയും സന്ദീപും 21വരെ എന്‍ഐഎ കസ്റ്റഡിയില്‍

കൊച്ചി: തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ് കസ്റ്റഡി.

തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് ഭീകരപ്രവര്‍ത്തനത്തിനായാണ് നടത്തിയിരുന്നതെന്ന് എന്‍ഐഎ. സ്വര്‍ണക്കടത്ത് ജുവല്ലറികള്‍ക്കു വേണ്ടിയല്ലെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.

പ്രതികള്‍ യുഎഇ കോണ്‍സുലേറ്റിന്‍റെ വ്യാജരേഖയുണ്ടാക്കിയെന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഢാലോചനയാണു കേസില്‍ നടത്തിയിട്ടുള്ളതെന്നും എന്‍ഐഎ അറിയിച്ചു. അതുകൊണ്ടു തന്നെ ഇരുവരെയും ചോദ്യം ചെയ്താല്‍ മാത്രമേ കേരളത്തിലേക്ക് എത്തുന്ന സ്വര്‍ണം എവിടേക്കു പോകുന്നു, എന്തിന് ഉപയോഗിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയുള്ളവെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.

പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്. കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ എഫ്‌ഐആറാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികള്‍ വ്യാജരേഖ നിര്‍മിച്ചു എന്നത് എന്‍ഐഎയുടെ മറ്റൊരു പ്രധാന കണ്ടെത്തലാണ്. യുഎഇയുടെ എംബ്ലം പോലും ഇവര്‍ വ്യാജമായി നിര്‍മിച്ചു എന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. വ്യാജമായി നിര്‍മിച്ച എംബ്ലം പതിച്ച ഡിപ്ലോമാറ്റിക് ബാഗുകളിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *