ബ്രൂവറി വിവാദം; പിതൃത്വം ആന്റണി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കേണ്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബ്രൂവറി ലൈസന്‍സുകളുടെ പിതൃത്വം ആന്റണി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ചോദിച്ച പത്ത് ചോദ്യത്തിന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ മറുപടി പറഞ്ഞില്ല. 1998 ല്‍ നായനാര്‍ സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് ലൈസന്‍സിലേക്ക് എത്തിയത്. പിതൃത്വം എല്‍ഡിഎഫിനുള്ളതാണെന്നും സംശുദ്ധ പൊതുപ്രവര്‍ത്തനം നടത്തുന്ന ആന്റണിയെ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നത്. 2003 ല്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് എല്‍ഡിഎഫായിരുന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ പിന്നെ നടപടി ക്രമം മാത്രമാണ് ബാക്കി. ലൈസന്‍സിന് വേണ്ടി മന്ത്രിസഭയുടെ മുന്നില്‍ വരേണ്ടതില്ല. ലൈസന്‍സ് കൊടുക്കുക എന്നത് സ്വാഭാവിക നടപടി മാത്രം. ആന്റണിയോട് എല്‍ഡിഎഫ് നേതാക്കളും എക്‌സൈസ് മന്ത്രിയും മാപ്പുപറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കോടികളുടെ അഴിമതിയാണ് ഇഷ്ടക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്തത്. ബ്രൂവറി ലൈസന്‍സ് നല്‍കിയതില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് വെല്ലുവിളിച്ച് ചെന്നിത്തല ആന്റണി ബ്രൂവറിക്ക് അനുമതി നല്‍കിയല്ലെന്ന് ആവര്‍ത്തിച്ചു. നട്ടാല്‍ മുളയ്ക്കാത്ത നുണയാണ് എല്‍ഡിഎഫും സര്‍ക്കാരും പറയുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *