ബസ് കണ്ടക്ടര്‍ക്ക് കോവിഡ് : കെഎസ്ആര്‍ടിസി ഗുരുവായൂര്‍ ഡിപ്പോ പൂട്ടി
ഗുരുവായൂര്‍: കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കെഎസ്ആര്‍ടിസിയുടെ ഗുരുവായൂര്‍ ഡിപ്പോ അടച്ചു. എടപ്പാള്‍ സ്വദേശിയായ കണ്ടക്ടര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
എടപ്പാള്‍ സ്വദേശിയായ കണ്ടക്ടര്‍ക്ക് ഇന്നലെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം എവിടെ നിന്നാണ് പകര്‍ന്നത് എന്നത് വ്യക്തമല്ല. പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വട്ടംകുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നു. പനി ഭേദമായതിനെ തുടര്‍ന്ന് ജൂണ്‍ 15, 22, 25 തിയ്യതികളില്‍ ഗുരുവായൂര്‍ ഡിപ്പോയില്‍ ജോലിക്ക് എത്തി. പിന്നീടാണ് കോവിഡ് പോസ്റ്റീവായത്.
15, 22 തീയതികളില്‍ പാലക്കാട്ടേക്ക് സര്‍വീസ് നടത്തിയ ബസിലും, 25ന് കാഞ്ഞാണി വഴി തൃശ്ശൂരിലേക്ക് സര്‍വീസ് നടത്തിയ ബസിലും ജോലി ചെയ്തു. ഡിപ്പോയില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പട്ടവരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മൂന്ന് സര്‍വീസുകളിലും കൂടെയുണ്ടായിരുന്ന ഡ്രൈവര്‍മാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
25 ന് രാവിലെ 8.30നും 9.30ക്കും ഇടയിൽ ഗുരുവായൂർ തൃശൂർ സർവീസിൽ യാത്ര ചെയ്തവരോടും ക്വാറന്റൈനിൽ പോകാൻ നിര്‍ദേശം നൽകി. കൂടുതൽ ആളുകളുടെ സമ്പർക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്. സർവീസുകൾ നിർത്തിവെച്ച ഡിപ്പോയിൽ അണുനശീകരണം നടത്തും. ഇതിന് ശേഷം സർവീസുകൾ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയി