തേജസ് പത്രം അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു

കോഴിക്കോട്: പോപ്പുലര്‍ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു കാരണം. ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ജീവനക്കാരെ ഇക്കാര്യം അറിയിച്ചു. ഡിസംബര്‍ 31 ന് പുറത്തിറങ്ങുന്നത് പത്രത്തിന്റെ അവസാന കോപ്പി ആയിരിക്കും.

തീവ്രവാദപ്രവര്‍ത്തനത്തിലും ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരിലും പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങള്‍ ഉണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയത് കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ പരസ്യം നിഷേധിക്കുന്നതിന് കാരണമായി. ഇതോടെ പത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിനേരിടുകയായിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം തേജസ് ഡയറക്ടര്‍ നസറുദ്ദീന്‍ എളമരം ഇന്നു നടത്തും.

പത്രം അടച്ചു പൂട്ടുമെങ്കിലും വാരികയും ഓണ്‍ലൈനും നിലനിറുത്തുമെന്നും മാനേജ്‌മെന്റെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *