കോവിഡ് സ്ഥിതി വിവരം ഇന്ന് (18.04.2020)

കോവിഡ് സ്ഥിതി വിവരം ഇന്ന് (18.04.2020)

*ഇന്ന് ജില്ലയിൽ പുതുതായി  140 പേർ  രോഗനിരീക്ഷണത്തിലായി. 484 പേർ  നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

* ജില്ലയിൽ   1,644 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി  16 പേരെ പ്രവേശിപ്പിച്ചു  16 പേരെ ഡിസ്ചാർജ് ചെയ്തു.

* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 57 പേരും ജനറൽ ആശുപത്രിയിൽ 12 പേരും  എസ്.എ.റ്റി ആശുപത്രിയിൽ 7 പേരും  ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ 9 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ  28 പേരും ഉൾപ്പെടെ 113 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

* ജില്ലയിൽ രോഗം സ്ഥിരീകരിച്ച പതിനാറ് പേരിൽ രണ്ട് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

* ഇന്ന്  102 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 97 പരിശോധനാഫലവും നെഗറ്റീവാണ്.

കൊറോണ കെയർ സെന്ററുകൾ

* കരുതൽ നിരീക്ഷണത്തിനായി മാർ ഇവാനിയോസ് ഹോസ്റ്റലിൽ 54 പേരെ താമസിപ്പിച്ചിട്ടുണ്ട്

വാഹന പരിശോധന

* അമരവിള, കോഴിവിള,ഇഞ്ചിവിള,ആറുകാണി,വെള്ളറട,നെട്ട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി  5332 വാഹനങ്ങളിലെ  7798 യാത്രക്കാരെ  സ്‌ക്രീനിംഗ് നടത്തി.

*കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 178 കാളുകളും ദിശ കാൾ സെന്ററിൽ 87 കാളുകളുമാണ് ഇന്ന്
എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന  17 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 232 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  21272 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്

*ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി ഇന്ന് 1620
പേരുടെ വീടുകളിൽ  ആരോഗ്യ പ്രവർത്തകരും വോളണ്ടിയർമാരും എത്തി ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -1811

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം -1644

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -113

4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം – 54

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -140

വിദേശത്ത് നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ ജില്ലയിൽ നിന്നോ എത്തിയവർ  നിർബന്ധമായും വീടുകളിൽ ക്വാറൻറൈനിൽ കഴിയണം. ഇവർക്ക് പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന്  കളക്ടറേറ്റ് കൺട്രോൾ റൂമിലെ  ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.

കോവിഡ് 19 മായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ മാനസിക പ്രയാസങ്ങൾ നേരിട്ടാൽ 9846854844
എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കൗൺസലിംഗ് സേവനത്തിനായി രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിക്കാവുന്നതാണ്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും
രോഗലക്ഷണങ്ങളുള്ളവർ പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, മറ്റ് അസുഖങ്ങളുളളവർ എന്നിവരുമായി ഇടപഴകരുത്.

പൂന്തുറയില്‍ പരിശോധന

പൂന്തുറ മത്സ്യവിപണന മേഖലയില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് മത്സ്യവിപണനം നടത്തുന്നതെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പരിശോധന നടത്തി. സാമൂഹിക അകലം പാലിച്ച് ടോക്കണ്‍ സമ്പ്രദായത്തിലൂടെയാണ് ഇവിടെ വിപണനം നടത്തുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ടോക്കണ്‍ എടുത്ത് കൃത്യമായി അകലം പാലിച്ചുവേണം വിപണനം നടത്താന്‍. മത്സ്യഫെഡ് നിശ്ചയിച്ച വിലയില്‍ കൂടുതല്‍ വാങ്ങാന്‍ പാടില്ല. ലേലം വിളിച്ചുള്ള വില്‍പ്പന പാടില്ലെന്നും ജില്ലയിലെ മറ്റ് മത്സ്യബന്ധന-വിപണന മേഖലകളിലും വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയ്ക്ക് 250 പുതിയ ഐ ആര്‍ തെര്‍മോമീറ്ററുകള്‍ കൂടി

തിരുവനന്തപുരം ജില്ലയ്ക്ക് ഇന്ന് പുതിയതായി ലഭിച്ച 250 ഇന്‍ഫ്രാറെഡ് നോണ്‍ കോണ്‍ടാക്റ്റ് തെര്‍മോ മീറ്ററുകള്‍ ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഡി.എം.ഒ ഡോ. പ്രീതയ്ക്ക് കൈമാറി. ജില്ലയിലെ വിവിധ ആശുപത്രികള്‍ , എയര്‍ പോര്‍ട്ട് തുടങ്ങിയ ഇടങ്ങളില്‍ ഇവ എത്തിക്കും. ശശി തരൂര്‍ എം.പി യുടെ ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് തെര്‍മോമീറ്ററുകള്‍ ലഭ്യമാക്കിയത്. ഹോങ് കോങ്ങില്‍ നിന്നുമാണ് ഉയര്‍ന്ന നിലവാരത്തിലുള്ള ഇവ എത്തിച്ചത്. ഇതോടെ നിലവില്‍ ജില്ലയില്‍ ഐ.ആര്‍ തെര്‍മോമീറ്ററുകളുടെ എണ്ണം 400 ആയി.
3 Attachments

Leave a Reply

Your email address will not be published. Required fields are marked *