സംസ്ഥാനത്ത് ഏഴുപേർക്ക് കൂടി കൊവിഡ് , അഞ്ചുപേർക്ക് രോഗം പകർന്നത് സമ്പർക്കം വഴി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, കാസർകോഡ് 3, മലപ്പുറം -2. കണ്ണൂർ-2 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 27പേർ ഇന്ന് രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
സംസ്ഥാനത്തെ ഇതുവരെ ആകെ 364 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 124 പേർ രോഗമുക്തി നേടി. നിലവിൽ 238 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ടുപേർ മുമ്പ് മരണമടഞ്ഞിരുന്നു.മലപ്പുറത്തെ കൊവിഡ് ബാധിതർ നിസാമൂദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
അഞ്ചുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം രോഗം പിടിപെട്ടത്. ഇതിൽ രണ്ടുപേർ കണ്ണൂരിലും മൂന്നുപേർ കാസർകോടും ഉള്ളവരാണ്.
ഇന്ന് 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസർകോട് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂർ ജില്ലയിൽചികിത്സയിലായിരുന്ന എട്ടുപേർ) കണ്ണൂർ ജില്ലയിലുള്ള ആറുപേരുടേയും കോഴിക്കോട് ജില്ലയിലുള്ള രണ്ടുപേരുടേയും (ഒരാൾ കാസർകോട്) എറണാകുളം, തൃശൂർ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,29,021 പേർ വീടുകളിലും 730 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾഉള്ള 13,339 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്