നിരീക്ഷണത്തിലിരിക്കെ മുങ്ങിയ സബ് കലക്ടറുടെ ഗണ്‍മാനും ഡ്രൈവര്‍ക്കും സസ്പെന്‍ഷന്‍

കൊല്ലം: ഗൃഹനിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കലക്ടര്‍ക്ക് പിന്നാലെ ഗണ്‍മാനും ഡ്രൈവര്‍ക്കും സസ്പെന്‍ഷന്‍. ഗൃഹനിരീക്ഷണം ലംഘിച്ചതിനാണ് നടപടി. സബ്കലക്ടറായിരുന്ന അനുപം മിശ്രയെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

മധുവിധു ആഘോഷിക്കാന്‍ സിംഗപ്പൂരിലും മലേഷ്യയിലും പോയി വന്ന അനുപം മിശ്രയുമായി അടുത്തിടപഴകിയ ഗണ്‍മാനോടും ഡ്രൈവറോടും നിരീക്ഷണത്തില്‍ പോകാന്‍ കലക്ടര്‍ നേരിട്ട് നിര്‍ദേശിച്ചിരുന്നു. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍നിന്ന് സബ്കലക്ടര്‍ മുങ്ങിയതോടെയാണ് സുരക്ഷ ജീവനക്കാരന്‍ സുജിത്തും ഡ്രൈവര്‍ സന്തോഷും നിര്‍ദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ തീരുമാനിച്ചത്. സൈബര്‍ സെല്ലിെന്‍റ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഒട്ടേറെ തവണ വീട്ടില്‍നിന്ന് പുറത്തിറങ്ങിയതായി കണ്ടെത്തി. ഇതേതുടര്‍ന്നാണ് വകുപ്പുതല നടപടി.

പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസുമെടുത്തു. രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇതേ വകുപ്പുകളിട്ടാണ് അനുപം മിശ്രക്കെതിരയും കേെസടുത്തത്. ‌സബ്കലക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന കലക്ടറുടെ റിപ്പോര്‍ട്ടിെന്‍റ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം 27നാണ് അനുപം മിശ്രയെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ 17 മുതല്‍ ഗൃഹനിരീക്ഷണത്തിലിരിക്കാന്‍ ഗണ്‍മാന് നിര്‍ദേശം ലഭിച്ചിരുന്നു. നിര്‍ദേശം വകവെക്കാതെ ഇയാള്‍ പുറത്തിറങ്ങി നടക്കുകയായിരുന്നു. ക്വാറന്‍റൈന്‍ ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെന്ന് സിറ്റി പൊലീസ് കമീഷണറുടെ സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *