കർണാടകയ്ക്ക് തിരിച്ചടി; അതിര്‍ത്തി തുറന്നതിന് സ്‌റ്റേ ഇല്ല
ന്യൂഡൽഹി: അതിർത്തികൾ തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച കർണാടകയ്ക്കു തിരിച്ചടി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അത്യാവശ്യ വാഹനങ്ങൾ കടത്തിവിടേണ്ടിവരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിന് പ്രത്യേക സമിതി വേണം. സംയുക്ത സമിതി രൂപീകരിക്കണം. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.രോഗികളെ കടത്തിവിടാന്‍ മാർഗരേഖ തയാറാക്കണം. ഇതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി അധ്യക്ഷനായി സമിതിയെ നിയോഗിച്ചു. കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാർ ഉള്‍പ്പെട്ടതാണു സമിതി. ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.