പോത്തന്‍കോട്: കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത് ആരെയും അറിയിക്കാതെ -മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ അബ്ദുള്‍ അസീസ് മരിച്ചതിനെത്തുടര്‍ന്ന് പോത്തന്‍കോട്ട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത് കലക്ടറുടെ ആശയവിനിമയത്തില്‍ ഉണ്ടായ അപാകത മൂലമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആരോടും ആലോചിക്കാതെയാണ് കലക്ടര്‍ ഉത്തരവിട്ടതെന്നും കടകംപള്ളി ആേരാപിച്ചു.

ബുധനാഴ്ച ഉച്ച മുതല്‍ ഒരു കടകളും തുറക്കേണ്ടതില്ലെന്നായിരുന്നു ഉത്തരവ്. റേഷന്‍ കടകളടക്കമുള്ളവ അടച്ചിടാനുള്ള തീരുമാനമെടുത്തത് കലക്ടര്‍ ഒറ്റക്കാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന റേഷന്‍ വീടുകളിലെത്തിക്കാനായിരുന്നു കലക്ടറുടെ ആസൂത്രണം.

എന്നാല്‍ ഇത് നടപ്പാക്കാനാകില്ലെന്ന് മനസ്സിലാക്കിയതോടെ കലക്ടര്‍ രാത്രിയോടെത്തന്നെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നുവെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. നിര്‍ദേശങ്ങള്‍ നല്‍കുേമ്ബാള്‍ അപാകതകള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *