സാലറി ചാലഞ്ച് : സഹകരണം ഇല്ലെങ്കില്‍ തെലങ്കാന മോഡല്‍

തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള ഗുരുതര സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചാലഞ്ച് നിര്‍ബന്ധമായും നടപ്പാക്കാന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന മാര്‍ച്ചിലെ ശമ്ബളം മുതല്‍ സാലറി ചലഞ്ചിന് ജീവനക്കാര്‍ സ്വമേധയാ മുന്നോട്ടു വരണമെന്നാണു നിര്‍ദേശം. ഈ മാസം എത്രത്തോളം പേര്‍ സാലറി ചലഞ്ചില്‍ പങ്കാളിയായെന്നു വിലയിരുത്തും. കുറവാണെന്നു കണ്ടാല്‍ തെലുങ്കാന മാതൃകയില്‍ ജീവനക്കാരുടെ ശമ്ബളം പിടിക്കും.

പാര്‍ട് ടൈം, കാഷ്വല്‍ ജീവനക്കാരെ ഒഴിവാക്കും. കോവിഡ് ധനസമാഹരണത്തിനു പ്രത്യേക അക്കൗണ്ട് ആയിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഉയര്‍ന്ന ശമ്ബളം വാങ്ങുന്ന ജീവനക്കാരില്‍ നിന്ന് കൂടുതല്‍ തുക പിടിക്കുന്ന തരത്തിലുള്ള സ്ലാബ് സമ്ബ്രദായമാണ് പരിഗണനയില്‍. ലക്ഷത്തിനു മുകളില്‍ ശമ്ബളം പറ്റുന്ന കോളജ് അധ്യാപകര്‍ അടക്കമുള്ള ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് 50 ശതമാനം പിടിച്ച ശേഷമാകും കൈമാറുക. ഇത്തരം ജീവനക്കാരില്‍ നിന്ന് രണ്ടു മാസം കൊണ്ട് സാലറി ചലഞ്ച് പൂര്‍ത്തിയാക്കാനാകും.

സാലറി ചാലഞ്ചില്‍ ഈ മാസം എത്രത്തോളം പേര്‍ സഹകരിക്കുന്നെന്നു വിലയിരുത്തിയ ശേഷം കുറവാണെങ്കില്‍ തെലങ്കാന മാതൃകയില്‍ ശമ്ബളം പിടിക്കുന്നതിനുള്ള ക൪ശന നടപടി സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മന്ത്രിമാര്‍ ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യും.നിശ്ചിത ഗഡുക്കളായി ശമ്ബളം നല്‍കുന്നതിനു സ്വമേധയാ തീരുമാനിക്കാന്‍ ജീവനക്കാര്‍ക്കു സ്വാതന്ത്ര്യം ഉണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *