തീര്‍ഥപാദമണ്ഡപ ഭൂമി ഏറ്റെടുത്തത് വിശ്വാസികളോടുള്ള വെല്ലുവിളി: സുരേന്ദ്രന്‍

തിരുവന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള തീര്‍ഥപാദമണ്ഡപം സ്ഥിതി ചെയ്യുന്ന ഭൂമി പോലീസിനെ ഉപയോഗിച്ച്‌ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി പ്രകോപനപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

പതിറ്റാണ്ടുകളായി ആധ്യാത്മിക-സാംസ്കാരിക പരിപാടികള്‍ നടന്നു വരുന്ന ഇവിടെ സ്മാരകമന്ദിരം പണികഴിക്കാനുള്ള പദ്ധതിക്കു തറക്കല്ലിടാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് നാടകീയമായി തീര്‍ഥപാദമണ്ഡപം ഏറ്റെടുത്ത് മുദ്രവച്ചത്. ചട്ടന്പിസ്വാമികളോടുള്ള പരസ്യ അവഹേളനം കേരളത്തിനകത്തും പുറത്തുമുള്ള ഭക്തരെയും വിശ്വാസിസമൂഹത്തേയും വ്രണപ്പെടുത്തുന്നതാണ്. വിശ്വാസികളെ വെല്ലുവിളിക്കുന്ന ഈ മതേതര വിരുദ്ധ നീക്കത്തെ ബിജെപിയും കേരളത്തിലെ പൊതുസമൂഹവും കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നു സുരേന്ദ്രന്‍ പറഞ്ഞു.

സിപിഎം ആസ്ഥാനമായ എകെജി സെന്‍റര്‍ പോലും കൈയേറ്റഭൂമിയിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്. സര്‍ക്കാര്‍ തന്നെ അനുവദിച്ച ഭൂമി, പതിറ്റാണ്ടുകളായി അവിടെ ആരാധന നടക്കവേയാണു ബലം പ്രയോഗിച്ച്‌ ഇപ്പോള്‍ തിരിച്ചെടുത്തതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *