വധശിക്ഷയ്‌ക്കെതിരേ നിര്‍ഭയ കേസ് പ്രതി വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വധശിക്ഷയ്‌ക്കെതിരേ നിര്‍ഭയ കേസ് പ്രതി വീണ്ടും സുപ്രീംകോടതിയില്‍. കേസിലെ പ്രതിയായ പവന്‍ ഗുപ്തയാണ് കേസില്‍ തെറ്റായ വാദമാണ് നടന്നതെന്ന് വാദിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

2012ല്‍ സംഭവം നടക്കുമ്‌ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പ്രതിയുടെ ഹര്‍ജിയിലെ വാദം. അതിനാല്‍ ജുവനൈല്‍ നിയമപ്രകാരമാണ് തന്നെ വിചാരണ ചെയ്യേണ്ടിയിരുന്നത്. അതിനാല്‍ വധശിക്ഷ പുനപരിശോധിക്കണമെന്നും പ്രതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ സമാന ഹര്‍ജിയുമായി പവന്‍ഗുപ്ത ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി ഇന്ന് തള്ളിയതിന് പിന്നാലെയാണ് പവന്‍ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ നാല് പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാന്‍ നേരത്തെ ഡല്‍ഹിയിലെ വിചാരണ കോടതി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ശിക്ഷ ചോദ്യം ചെയ്തു ദയാഹര്‍ജിയും മറ്റും ഹര്‍ജികളും നല്‍കിയതോടെ വിധി ഡല്‍ഹി കോടതി സ്‌റ്റേ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *